Wednesday 18 April 2012

മരണ മസ്തക്കൊരു മറുപടി ...


മരണ മസ്തക്കൊരു മറുപടി ...


മകളെ,
നിന്‍റെ രഹസ്യ വോയറിസത്തിന്‍റെ അദൃശ്യ ദൃഷ്ടികള്‍  പാപ കിരണങ്ങള്‍
,എന്‍റെ ശരീരത്തെ ഒരു അഗ്നിയിലും മൂര്‍ച്ചിക്കാത്ത വിധം ലജ്ജാകരമായ ശൈത്യഭാരമാക്കി മാറ്റി.
എന്‍റെ കിടപ്പറയിലെ സ്നേഹ ഭാഷണങ്ങള്‍ , റ്റാന്ജെരിന്‍ നിറ വിരിപ്പിനു പിറകിലെ ഇരുമ്പഴി തൊട്ട്  ,മുയല്‍ച്ചെവി നീട്ടി കേട്ട് നീ കട്ടെടുത്തു..

എന്‍റെ വെള്ള വിരിപ്പിലെ രക്ത ഭൂപടങ്ങള്‍ , എന്‍റെ ഹൃദയോള്‍ത്തിരചലനങ്ങ
ള്‍ ,പാദസര കിലുക്കം ഒളിച്ചു വെച്ച ചെറു മൂളലുകള്‍ ,നിന്‍റെ ആത്മരതിയിലെ ഇരുപാതിയും മറുപാതിയും ആക്കുമ്പോള്‍ ഹ്ഹെ പെണ്‍ കിടാവേ, നിന്‍റെ കണ്ണുകളെ അസൂയയുടെ കൂര്‍പ്പും പകയുടെ ആക്രോശവും ദുരയുടെ നെടുവീര്‍പ്പും,നിസ്സഹായമായ കൊടിച്ചിത്തരത്തിന്റെ ആത്മഘര്‍ഷണങ്ങളും ചേര്‍ത്ത് നീലപ്രകാശം ചിതറുന്ന ചിന്നമസ്തയെ പോലെ ഉന്മാദിയാക്കി.

പാതി വഴിയില്‍ ഓരോ പ്രേമവും നമ്മെ ഉപേക്ഷിക്കുന്നതിനെക്കാള്‍ ,കടുത്ത വേദനയാണ് നിന്‍റെ പ്രേമമുഖത്ത് , വഞ്ചനയുടെ തുപ്പല്‍ കാര്‍ക്കിച്ച ,പുരുഷന്‍റെ കളവുകള്‍ തിരിച്ചറിയുന്നത്...
 എന്തുമാകട്ടെ എന്‍റെ കുപ്പ തൊട്ടികളെ അശുദ്ധമാക്കാതിരിക്കൂ ..മാലിന്യക്കൊട്ടയില്‍ സ്രവാവശിഷ്ടങ്ങളാല്‍ എച്ചിലാക്കപ്പെട്ട എന്‍റെ നിറങ്ങളുടെയും ഗന്ധങ്ങളുടെയും ആത്മ വൃണങ്ങളുടെയും രക്തരോഷങ്ങളുടെയും മൃതശരീരങ്ങള്‍ ത്ജരയെക്കാള്‍ മുഴുത്ത വിശപ്പോടും ആര്‍ത്തിയോടും നീ വാരിപ്പുണരുന്നത് കാണുമ്പോള്‍ നിന്‍റെ ഭ്രമങ്ങളും വിഹ്വതകളും എന്നെ അറപ്പിക്ക മാത്രമല്ല ഭയപ്പെടുത്തുകയും ചെയ്യുന്നു..

കടുംനിറ ചുണ്ട് ചായത്തിന്‍റെയും വില കുറഞ്ഞ വാസന പൌഡാറി
ന്‍റെയും വിയര്‍പ്പിന്‍റെയും ചതമുല്ലക ളുടെയും ഘോഷസന്ധ്യകളില്‍ ഓടകളുടെ അഴുക്കും വഴിയാത്രക്കാരന്‍റെ പഴകിയ മൂത്രമണവും ആരും തിരിച്ചറിയും പോലെ, നിന്‍റെ വിശുദ്ധകന്യയാളെന്ന പ്രഘോഷണങ്ങളും തിരിച്ചറിയപ്പെട്ടിരിക്കുന്നു...നിന്‍റെ വാക്കുകള്‍ അഹോ... അഗര്‍ഭ പ്രാണയാമം പോലെ എത്രയോ നിഷ്ഫലം .
കുരിശില്‍ ചിന്തപ്പെട്ട രക്തതെയെങ്കിലും വെറുതെ വിട്ടു കൂടെ? ..കാണാപ്പാടം  പഠിച്ച വേദപുസ്തകങ്ങളെയും വെറുതെ വിടുക..ദൈവം നിന്‍റെ കൂട്ടികൊടുപ്പുകാരനെന്നു നീ കരുതിയോ?കൂദാശകളെയും വിശ്വാസങ്ങളെയും തൊട്ടുള്ള ആണകള്‍ അഗമ്യതയുടെ പരിശുദ്ധ മേലങ്കിക്കുള്ള റേന്തയാക്കാതെ അവയെ ഞാനാസി കൊണ്ട് അറുത്തു കളയൂ.ലോകത്ത് പുരുഷന്‍ കണ്ട 'ഒരേ ഒരു കന്യയാളാകാന്‍ ' ചെല്‍പ്പാര്‍ക്കിന്‍ ചുവന്ന കുപ്പികള്‍ ഇനിയും വാങ്ങുമോ?
ആയിരം രാത്രി ഭാഷണങ്ങള്‍ അനേകായിരം സന്ദേശങ്ങള്‍ പ്രേമത്തിന്‍റെയും കാമത്തിന്‍റെയും ഇട നൂല്‍പ്പാലങ്ങളില്‍ വെച്ച് നീ സ്വപ്നം കണ്ട പുരുഷായിത കഥയോര്‍ത്തു സുവര്‍ണനാഭാന്‍ വാ പൊത്തി ചിരിക്കുന്നു...ശരീരത്തിനും ആത്മാവിനും സ്വയം സാക്ഷ്യം പറയേണ്ടി വന്ന നിന്‍റെ ഗതി കേടിനു പകരം വെക്കാന്‍ എത്ര മീറ്റര്‍ മഞ്ഞ നൂല്ക്കള്‍ വേണ്ടി വരും?

അകന്നു പോ മരണ മസ്തെ..
നിലച്ചാന്തു തൊട്ടും ഇടംമുലമ്പാലാല്‍ വലതു കരിംഗുരുതിയുഴിഞ്ഞും വലം മുലമ്പാലാല്‍ ചെന്ഗുരുത്തി ഇടതുഴിഞ്ഞും ഞാന്‍ പോറ്റും ഉണ്ണികളെ കണ്ണാരമായി കൊത്താതിരിക്കുക ...
പന്തീരാണ്ടു പതിറ്റാണ്ട് പുലവചുണ്ടുകളില്‍ പകര്‍ന്നു കിട്ടിയ വെണ്‍പകളെയിതാ ഞാന്‍ ഒരിക്കല്‍ കൂടി ചപ്പതീട്ടുന്നു...ത്രിണധൂമാഗ്നി അടച്ചു വെക്കുന്നു...എക്കാലത്തേക്കും ഉപേക്ഷിക്കപ്പെട്ടവളും അനാഥയാക്കപ്പെട്ടവളുമായ സ്ത്രീയ്യെ.... നിന്‍റെ ആദിപാപങ്ങള്‍ക്കും തൊണ്ണൂറൂ  പാഗലങ്ങള്‍ക്കും വാഗ്വജ്ജ്രങ്ങള്‍ക്കും എന്‍റെ ഒറ്റ വാക്കേ തുണ..
1.മരണമസ്ത -ചിന്നമസ്ത :ഏറ്റവും ഭയങ്കരങ്ങള്‍ ആയ പത്തു  പ്രേതങ്ങളില്‍  ആദ്യത്തെതു. ദേവി പാര്‍വതിയുടെ ദശ പ്രേതങ്ങളിലെ ഭയങ്കരി.സ്വന്തം തല വെട്ടി ആ തല കയ്യില്‍ താങ്ങിയാണ് നടപ്പ്.കഴുത്തില്‍ നിന്നും ചിതറുന്ന രക്തം  നാവാല്‍ നക്കി കുടിക്കുന്നുമുണ്ട്.
2.വേശ്യ ,3.ഞാനാസി-അറിവാകുന്ന വാള്‍ 4.വിഷ പാമ്പിന്‍ കുഞ്ഞു 5.ശാപം 6.അഗര്‍ഭ പ്രാണയാമം -ജപവും ധ്യാനവും ഇല്ലാത്ത പ്രാണായാമം